Thursday, September 30, 2010

കാത്തിരിപ്പിന്റെ പ്രകാശം


കാത്തിരിപ്പിന്റെ പ്രകാശം
ചെറുകഥ - അശ്വതി. ആര്‍.



വളരെ അപ്രതീക്ഷിതമായിരുന്നു അയാളുടെ ചോദ്യം. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചു നിന്ന് പോയി. ഒരു മിന്നല്‍ പിണര്‍ പോലെ അച്ഛന്റെയും അമ്മയുടെയും അനുജന്റെയുമെല്ലാം മുഖം മനസ്സിലൂടെ ഓടിമറഞ്ഞു,
തകഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ അയാള്‍ വീണ്ടുമെന്നോട് ചോദിച്ചു, " നീ എന്റെ കൂടെ വരികയല്ലേ".
അല്ലെന്നു പറയാന്‍ എന്തെ മനസ്സ് കൂട്ടാക്കത്തത്. എനിക്ക് എന്ത് പറ്റി....
ഇനിയുള്ള എന്റെ ജീവിതം....? അച്ഛന്‍ ..? അമ്മ ....? ആകെ അങ്കലാപ്പിലായ മനസ്സില്‍ ഒപ്പം ചോദ്യങ്ങളും ഒരുപാട് ഉയരുകയാണ്. അവയ്ക്കൊന്നും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതെ അയാളോടൊപ്പം ഞാന്‍ പടിയിറങ്ങി. അയാള്‍ എന്നിലെന്നുമുണ്ടെന്നു അതിശയത്തോടെ പുകഴ്ത്താറുള്ള സ്വത്വത്തിനു വിപരീതമായി, ഒരു നാണം കുണുങ്ങിയെപ്പോലെ ഞാന്‍ തലതാഴ്ത്തി നടന്നു. ചിന്തകള്‍ മനസ്സിനെ ആലോസരപ്പെടുത്തിയെങ്കിലും, അതില്‍ കണ്ണീരൊഴുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. എങ്ങോട്ടെന്ന ലക്ഷ്യം നിര്‍ണയിക്കാന്‍ അയാളെ ചുമതലപ്പെടുത്തിയത് മുതല്‍ക്കു ഞാന്‍ എന്തിന് അതിനെക്കുറിച്ച് വേവലാതിപ്പെടണം?

നാളിത്ര കഴിഞ്ഞിട്ടും, ഇന്ന് ഈ വേശ്യാലയത്തിനു മുന്നില്‍ ലജ്ജയില്ലാതെ ഇരയെത്തേടിയിരിക്കുമ്പോഴും കണ്ണുകള്‍ തിരയുന്നത് അയാളെത്തന്നെയല്ലേ? എല്ലാ ആള്‍ക്കൂട്ടത്തിലും താന്‍ അന്ന് മുതല്‍ തിരഞ്ഞു കൊണ്ടിരുന്നത് അയാളെ മാത്രമായിരുന്നില്ലേ? അയാളെ അത്രമേല്‍ സ്നേഹിക്കാന്‍ തനിക്കു ഇപ്പോഴും എങ്ങിനെ കഴിയുന്നു എന്ന അതിശയം മാത്രമാണ് ബാക്കി. ഇല്ല .. അയാള്‍ക്ക്‌ വരാതിരിക്കാന്‍ കഴിയില്ല. അന്ന് എന്റെ നേര്‍ക്കുതിര്‍ത്ത ചോദ്യത്തിലൊളിഞ്ഞ് നിന്ന അതേ ആത്മവിശ്വാസത്തോടെ അയാള്‍ ഒന്ന് കൂടി വിളിക്കും. തന്നെ കൊണ്ട് പോകും.
കറുത്ത മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ഒരു പ്രകാശത്തിന്റെ കീറല്‍ എത്തിനോക്കിയോ?

2 comments:

മത്താപ്പ് said...

ആദ്യമായിട്ടാണിവിടെ,
നല്ല കഥ
ആശംസകള്‍

Unknown said...

നല്ല കഥ....ആശംസകള്‍........